15 ഡിസംബർ 2011

ചില ആശുപത്രി വിശേഷങ്ങള്‍

മനോരമ കട്ടിംഗ്   


പ്രൈവറ്റ് ഹോസ്പിറ്റല്‍ നടത്തിപ്പുകാര്‍ അടിയന്തിരമായി  യോഗം ചേര്‍ന്ന് തീരുമാനിച്ചതില്‍ പുറത്തു പറയാന്‍ പറ്റുന്നത് മാത്രമാണ് പത്രങ്ങളില്‍ വന്നത് (മുകളില്‍). നമ്മുടെ നാടിന്‍റെ യഥാര്‍ത്ഥ അവസ്ഥയുടെ   ഉത്തമ ഉദാഹരണമാണിത്. ഇവിടെ, മാസം 1000 മുതല്‍ 4000 രൂപ വരെ കിട്ടുന്ന നേര്സുമാര്‍ക്ക് അസോസിയേഷന്‍, യുണിയന്‍, വിശ്രമം എന്നിവയൊന്നും പാടില്ല! കോടിക്കണക്കിനു രൂപ പൊതുജനത്തില്‍ നിന്നും പിടുങ്ങുന്ന (പിഴിയുന്ന) ആശുപത്രികള്‍ക്ക് എന്തും ആവാം. കഷ്ടം!

നേര്സുമാര്‍ക്ക് മൂന്നു ഷിഫ്റ്റ്‌ നടപ്പാക്കും, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 2009 ലെ മിനിമം വേതനം കൊടുക്കാന്‍ പറ്റില്ല. 2000 ലെ വേണമെങ്കില്‍ കൊടുക്കാം. എന്തിനാ 2000 ലെ അക്കുന്നെ? 1947 ലെ കൊടുത്താല്‍ പോരായിരുന്നോ?  ഇത്ര മേല്‍ അധപ്പധിക്കുന്നത് പണത്തിനുവേണ്ടി ഉള്ള ആര്‍ത്തി വെളിച്ചത് കൊണ്ടുവരുന്ന പോലെ ഉള്ളതാണ്? നാണമുണ്ടോ ഹോസ്പിറ്റല്‍ നടത്തിപ്പുകാരെ... ബില്‍ അടിച്ചില്ലേല്‍ രോഗിയുടെ മൃതശരീരം പോലും വിറ്റ് കാശ് മേടിക്കാന്‍ മടിയില്ലാത്തവര്‍!

ഇനി മുതല്‍ രോഗികള്‍ ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ 2000 ലെ ബില്‍ തുക കൊടുത്താല്‍ മതിയോ എന്നു കൂടി ജനങ്ങള്‍ക്ക്‌ അറിയാന്‍ ആഗ്രഹമുണ്ട്. ആശുപത്രിയില്‍ പോകുമ്പോള്‍ ഇതു നമ്മള്‍ ചോദിക്കണം.

ഇതെന്താ വെള്ളരിക്കാ പട്ടണമോ?

ഏഷ്യനെറ്റില്‍ അസോസിയേഷന്‍ യോഗത്തില്‍ ഒരു കൂട്ടം ആത്മീയ, പ്രേഷിത പ്രവര്‍ത്തകരുടെ വേഷം അണിഞ്ഞവരെയും കണ്ടു. അവരെ ആട്ടിന്‍ കുപ്പായം അണിഞ്ഞ ചെന്നായ എന്നേ പറയുവാന്‍ സാധിക്കൂ. ഇത്തരം മനുഷ്വത്വപരം അല്ലാത്ത തീരുമാനം എടുത്ത യോഗത്തില്‍ നിന്നും ബഹിഷ്കരിച്ചു, ഇറങ്ങി പോകേണ്ടവര്‍ അല്ലെ, ആതുര സേവകരെ, പ്രേഷിതപ്രവര്‍ത്തകരെ?

അത്രുര സേവന രംഗത്ത് പല ആശുപത്രികളും ജനോപകാരപ്രദമായി എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യുന്നുട്. എന്നാല്‍ ചുരുക്കം ചിലര്‍ പണാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ആണ്. നേര്സുമാരെ വെറും ആരും ചോദിക്കാനും പറയാനും ഇല്ലാത്തവര്‍ എന്ന് കരുതുന്നവര്‍ ആണ് മിക്കവരും! എന്നാല്‍ ഇത് വെറും തെറ്റിധാരണ മാത്രമാണ്. ലോകം ഇത്തരം അതിക്രമങ്ങള്‍ക്ക് എതിരെ ഉയര്‍ത്ത് എണീറ്റ്‌ കൊണ്ടിരിക്കുന്നു. ജാഗ്രത!

സുപ്രീം കോടതി പോലും നേര്സുമാര്‍ നേരിടുന്ന അതിക്രമങ്ങളെ അപലപിക്കുന്നു. എന്താ ആശുപത്രി നടത്തിപ്പുകാരെ കണ്ണില്ലേ? അതോ കണ്ടില്ല  എന്ന് നടിക്കുക ആണോ?

പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രി മുതലാളി അവിടുത്തെ നേര്സു സമരം ഒതുക്കാന്‍ വേണ്ടി ആശുപത്രി പൂട്ടും എന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ആശുപത്രി മുതലാളിമാര്‍ക്കനുകൂലമായി ഒരു തരംഗം സൃഷ്ടിക്കാനാണ് എന്ന് പറയാതെ വയ്യ.

അഞ്ചും ആരും ലക്ഷം രൂപ പണയപ്പെടുത്തി, പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നും നേര്സിംഗ്, പഠിക്കേണ്ടി വരുന്ന കുട്ടികളെ കൊലക്ക് കൊടുക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ തനിനിറം പൊതുജനങ്ങള്‍ മനസ്സില്ലാക്കണം. ജീവിക്കാന്‍ വേണ്ടി ഗുണ്ടകളോട് പോലും പൊരുതേണ്ടി വരുന്ന അവരുടെ കുഞ്ഞു ഹൃദയങ്ങളെ കണ്ടില്ല, എന്ന് നടിച്ചാലും നോവിക്കരുത്. അവരുടെ കൈകളിലേക്കാണ് നമ്മില്‍ പലരും പിറന്നു വീണത്‌ എന്ന് ഓര്‍ക്കണം. ജീവിതാവസാനം നമ്മെ ശുശ്രുഷിക്കേണ്ടതും ഇവര്‍ തന്നെ.

പണത്തിനു വേണ്ടി, ഏത് മാമ പണിയും ചെയ്യാന്‍ മടിയില്ലാത്ത ചില ആശുപത്രി ഉടമസ്ഥരും, ഒരു തവണ എങ്കിലും ഇതു ഓര്‍ക്കുക എന്നേ എനിക്ക് പറയാന്‍ ഉള്ളൂ....















 


  

നല്ലെഴുതുകള്‍